കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, നവംബർ 15, ഞായറാഴ്‌ച

മഴുമൂർച്ചകളിലേയ്ക്കു വളരുന്ന മരജന്മം

തൂലിക ഫേസ് ബുക്ക്‌ ഗ്രൂപ്പ് നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കവിത


ഒരോ  മരവും വളരുന്നത്‌
കാലഗഹ്വരങ്ങളിൽ പതുങ്ങിയിരിക്കുന്ന
മഴുമൂർച്ചകളിലേയ്ക്കാണ്

ഓരോ മരത്തിനും ഓർക്കാനുണ്ട്:
മഴുവിശപ്പുകൾക്കു  തലവെച്ചു  കൊടുത്ത്
യാതനാനുഭവത്തിന്റെ 
വാർഷികവലയമുറിവുകൾ  തുറന്നുവെച്ച്
ഓർമ്മകളിലേയ്ക്ക് ചേക്കേറിയ 
തണൽവൃക്ഷങ്ങളെക്കുറിച്ച്...
അപ്പോൾ,ഉച്ചിയിൽ നിന്ന് തലച്ചോറ് മാന്തി തിന്നു
സംഹാരനൃത്തമാടിയ
തീഗോളത്തോടു പൊരുതാൻ
മണ്ണിന്റെ ആത്മാവിലൂടെ
വൻകരകൾ താണ്ടിയ വേരുകളെക്കുറിച്ച്...
പിഴുതെറിയാൻ വന്ന
പ്രചണ്ഡവാതങ്ങളെക്കുറിച്ച്..
തലോടാൻ വന്ന
സാന്ത്വനവാതങ്ങളെക്കുറിച്ച് ..

വേരുകൾ കനലുകൾ താണ്ടുമ്പോഴും
ശാഖികൾ കനവുകൾ ചൂടുമ്പോഴും
കാത്തു കാത്തു പോന്ന  ജീവൻ
മഴുമൂർച്ചകൾകൾക്കുള്ളതായിരുന്നു
...

3 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...